
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ഓടെ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണനയിൽ. മെയ് പകുതിയോടെ ഫല പ്രഖ്യാപനം നടത്താൻ കഴിയുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ നിലവിൽ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തു മെന്നും സൂചനയുണ്ട്. കോ വിഡ് രോഗവ്യാപന ഭീതി നിലനിൽക്കു ന്നതിനാൽ തെരഞ്ഞെടുപ്പിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തേണ്ടതായി ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഘട്ടംഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം ഈ മാസം 15ന് ശേഷം തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് സംസ്ഥാന ത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്വകാര്യ മാധ്യമത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 30 ഓടെ വോട്ടിങ് പൂർത്തിയാക്കാനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാൽ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനും ആലോചനയുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു