തൃശൂരിൽ മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു കൊലപാതകം.. 

police-case-thrissur

കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കത്തി ക്കുത്തിൽ രണ്ട് യുവാക്കൾ കൊല്ല പ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാപ്പ കേസ് പ്രതിയായ നെടുപുഴ സ്വദേശി കരുണമയൻ, കൊഴുക്കുള്ളി സ്വദേശി അഖിൽ എന്നിവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു രണ്ടു കൊല പാതകങ്ങളും.

വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.വിവിധ ഇടങ്ങളിലായി നാലുപേർക്കാണ് ഇന്നലെ കുത്തേറ്റത്. കണിമംഗലം റെയിൽവേ ട്രാക്കിന് സമീപം കാറിനുളളിൽ കുത്തേ റ്റ നിലയിലാണ് കരുണമയനെ കണ്ടെത്തിയത്. കുത്താനു പയോഗിച്ച കത്തിയുടെ കവര്‍ സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

മൂർക്കനിക്കര വായനശാലയിലെ കുമ്മാട്ടിക്കളിക്കിടെ കൊഴുക്കുള്ളി സ്വദേശി അഖിലിന് കുത്തേൽക്കുന്നത്. അഖിലിനെ തൃശൂരിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഖിൽ കൊലപാതക കേസിലെ പ്രതിയായ വിഷ്ണുജിത്തിനെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അഖിലിന്റെ സുഹൃത്തായ ജിതിനും കു ത്തേറ്റിരുന്നു. ജിതിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ തൃശൂര്‍ അന്തിക്കാട് സ്വദേശി നിമേഷ് എന്ന് യുവാവിനും കുത്തേറ്റി രുന്നു. നിമേഷിനെ കുത്തിയ പ്രതി ഹിരോഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.