പൂരം കാണുന്നതിന് ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ വിലക്ക്.

thrissur_pooram_snow_view

ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറി നിന്ന് തൃശ്ശൂർ പൂരംകാണുന്നതിന് വിലക്കേര്‍പ്പെടുത്തിനിർമ്മാണാവസ്ഥയിലുള്ള കെട്ടിടങ്ങൾശരിയായ കൈവരികളോ, കോണിപ്പടികളോ  ഇല്ലാത്തതുമായ കെട്ടിടങ്ങൾ തുടങ്ങിയ  അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കയറുന്നത്അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.

കുടമാറ്റം വെടിക്കെട്ട്  തെക്കോട്ടിറക്കം എന്നിവ കാണുന്നതിന് ജനങ്ങൾ കയറാൻ സാധ്യതയുള്ള സ്വരാജ്റൗണ്ടിലേയും സമീപ പ്രദേശങ്ങളിലേയും അപകടാവസ്ഥയിലുള്ളതും, നിർമ്മാണംനടന്നുകൊണ്ടിരിക്കുന്നതുമായ 85 കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ കോർപ്പറേഷൻ, പൊതുമരാമത്ത്വകുപ്പും, സിറ്റി പൊലീസും ചേർന്ന് ശേഖരിച്ച്ചു കഴിഞ്ഞു.

മാസം 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ്തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.

മാസം 30 നാണ്‌ തൃശ്ശൂർ പൂരം. പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത്റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ദൂര പരിധി സംബന്ധിച്ചകൂടുതൽ ചർച്ചകൾ പെസൊയുമായി നടത്തും