എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

ഒല്ലൂർ SI യെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി ക്കെതിരെ ഡി ജി പി ക്ക്, കെ. എസ്. യു. പരാതി നൽകി.സല്യൂട്ട്അടിപ്പിച്ചത് ഒല്ലൂർ എസ് ഐ യെ അപമാനിക്കാൻ വേണ്ടിയാണെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടി.

കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെ തിരെ കേസെടുക്കണ മെന്നും കെ. എസ്. യു. ആവശ്യപ്പെട്ടു. ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയപ്രദേശം സന്ദർശിക്കാനെത്തിയ പ്പോഴായിരുന്നു സംഭവം ഉണ്ടായത്. സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെതുടർന്ന ഒല്ലൂർ എസ്‌ ഐ യെ അദ്ദേഹം വിളിച്ചു വരുത്തി താനൊരു എം. പി ആണെന്ന് ഓർമ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുക യുമായിരുന്നു. സംഭവത്തിൽ എസ് ഐ യുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതു വരെ ഉണ്ടായിട്ടില്ല.

അതേ സമയം ഒല്ലൂർ എസ്ഐ യെ കൊണ്ട് സല്യൂട്ട്ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം പി. രംഗത്തെത്തി. എസ്ഐ യെ വിളിച്ചു വരുത്തിയത് വളരെ സൗമ്യമായിട്ടാണെന്നും എം പി യുടെ മുമ്പിൽ വാഹനം കൊണ്ട് വന്നിട്ട് ഇരിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എസ്ഐ യോട് സല്യൂട്ട് ആവശ്യപ്പെട്ട നടപടിയിൽ പരാതിയുള്ളവർ രാജ്യസഭാ ചെയർമാനോട് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.