
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോ വിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സംവിധാനമായി. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമ ത്തില്‍ ഭേദ ഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണ ത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അവസര മൊരുക്കുന്നതാണ് പുതിയ നിയമം. വൈകീട്ട് 5 മുതല്‍ ആറുവരെയുള്ള 1 മണിക്കൂര്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.
ബൂത്തുകളില്‍ മുഴുവന്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഉദ്യോഗസ്ഥര്‍ പി. പി. ഇ കിറ്റ് ധരിച്ചാണ് കോ വിഡ് രോഗികളെ കാത്തിരിക്കുക. രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്കി യാണ് പുതിയ നിയമ ഭേദ ഗതി.
കോ വിഡ് രോഗ ബാധിതരായവര്‍ക്ക് വോട്ടെടുപ്പിന് 10ദിവസം മുന്‍പ് മുതല്‍ വോട്ടെടുപ്പിന്റെ തലേ ദിവസം വൈകീട്ട് 3 മണി വരെ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനും അപേക്ഷിക്കാം. ഇവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍വോട്ടിന് മാത്രമായിരിക്കും അര്‍ഹത.
വോട്ടെടുപ്പിന് തലേ ദിവസം വൈകീട്ട് 3 മണിക്ക് ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അനുമതി. എന്നാല്‍ 3 മണിക്ക് ശേഷം കോ വിഡ് നെഗറ്റീവ് ആകുന്ന രോഗികള്‍ക്ക് സാധാരണ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. നേരത്തെതന്നെ രോഗികളുടെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതിനാല്‍ അതേ രീതിയില്‍ മാത്രമാണ് ഇവര്‍ക്ക് വോട്ട്ചെയ്യാന്‍ അനുമതി.
രോഗികള്‍ക്ക് വോട്ട്ചെയ്യാന്‍ പ്രത്യേകസമയം കണ്ടെത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്. കോ വിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല,തൊട്ടടുത്ത ദിവസങ്ങളില്‍ കോ വിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസര മുണ്ടാകും. പി. പി. ഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തുകയും ചെയ്യും.
കുഷ്ഠ രോഗികള്‍ക്കായി 2 പ്രത്യേക ബൂത്തുകൾ.
കു ഷ്ഠ രോഗികള്‍ക്കായി 2പ്രത്യേക പോളിംഗ് ബൂത്തുകളുണ്ടാകും. കൊരട്ടി ഗ്രാമപഞ്ചായത്തില്‍ 388വോട്ടര്‍മാര്‍ക്കായി തിരു മുടിക്കുന്ന് ഗാന്ധി ഗ്രാമം ത്വക്ക് രോഗാശുപത്രിയിലും നടത്തറ ഗ്രാമ പഞ്ചായത്തില്‍ 57വോട്ടര്‍മാര്‍ക്ക് ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എ. ബ്ലോക്കിലും പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും..