
തുമ്പൂർ മുഴി മുതൽ വെറ്റിലപ്പാറ പാലം വരെയുള്ള പ്രദേശങ്ങളിലും അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിലും തെരുവു നായശല്യമുണ്ട്. പല പ്രദേശങ്ങളിലും ആളൊഴിഞ്ഞ സ്ഥലത്ത് അറവു മാലിന്യങ്ങൾ തള്ളുന്നതും വിനോദസഞ്ചാരികൾ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നതുമാണ് തെരുവുനായ ശല്യം രൂക്ഷമാക്കുന്നത്.
കഴിഞ്ഞ മാസം ഒരു നായ യുവതിയെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. ബസ് കാത്തുനിൽപ്പു കേന്ദ്രത്തിൽ കിടക്കുന്ന ഇവ വിദ്യാർഥികൾക്കും ബസ് യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്തധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ആയിട്ടില്ല.