തൃശ്ശൂർ ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷം… ജില്ലാ ഭരണകൂടം ഇന്ന് ജാഗ്രതാ ദിനമായി ആചരിക്കുന്നു…

തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ ദിനമായി ആചരിക്കുന്നു.തൃശ്ശൂർ ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷം… ജില്ലാ ഭരണകൂടം ഇന്ന് ജാഗ്രതാ ദിനമായി ആചരിക്കുന്നു.
* ബോധവത്കരണ പ്രവർത്തന ത്തിനായി കോവിഡ് ദ്രുതകർമ സംഘം വീടുകളിലെത്തും. * ചെറിയ സ്‌ക്വാഡുകളായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കോവിഡ് അവബോധം നൽകും.

* നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. * ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടലംഘനം നടത്തുന്നവർക്ക് ഇനിമുതൽ താക്കീത് നൽകില്ല. പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. * അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാർക്കറ്റുകളിൽൽ നിയന്ത്രണം കർശനമാക്കി.

* ഇവിടങ്ങളിൽഴിയോരക്കച്ചവടം നിരോധിച്ചിട്ടുണ്ട്. * വിവാഹത്തിന് 50 പേരിൽ കൂടുതലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിലും കൂടുതൽ പങ്കെടുത്താൽ ശിക്ഷാ നടപടി സ്വീകരിക്കും. * നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. * കണ്ടെയ്മെൻ്റ് സോണുകളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.

* പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രം വിൽപ്പനാനുമതി. * അഞ്ച് പേരിൽ കൂടുതൽ ആളുകളെ ഒരേ സമയം കടകളിൽ കയറാൻ അനുവദിക്കരുത്. * 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 60 വയസ്സിൽ കൂടുതലുള്ളവരെയും കടയിൽ കയറ്റിയാൽ സ്ഥാപനം അടക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കും. * പൊതു സ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കു ന്നതും ശിക്ഷാർഹമാണ്. .