ജില്ലയിലെ 5000 കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍ 60,000 രൂപവീതം സബ്‌സിഡി നല്‍കും!

തൃശൂർ,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ കർഷകർക്ക് സഹായകരമായി ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോ വിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഭക്ഷ്യസുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 77കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

തൃശൂർ ഉൾപ്പടെ മേൽ സൂചിപ്പിച്ച ജില്ലകളിലെയും ഉൾപ്പടെ 5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000രൂപ വീതം സബ്സിഡി ലഭിക്കും. സംസ്ഥാനത്തെ 3,500കർഷകർക്ക് കിടാരി വളർത്തലിനായി 15,000രൂപ വീതം സബ്സിഡിയും, തൊഴുത്ത് നിർമാണത്തിനായി 5000 കർഷകർക്ക് 25,000 രൂപ വീതവും സബ്സിഡി ലഭിക്കും . 6000 കർഷകർക്ക് 6,650 രൂപവീതം കാലിത്തീറ്റ സബ്സിഡിയായും ആട് വളർത്തലിനായി 1,800 പേർക്ക് 25,000 രൂപവീതവും ആണ് ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുക.