സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 131പേർക്ക് രോഗമുക്തി നേടി. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകൾ വിശദീകരിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്തുനിന്നെത്തിയവരാണ്. 98 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്. ആരോഗ്യപ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്.

ഇന്ന് കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു ആണ് മരിച്ചത്. ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. 133 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32,

തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ്. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂർ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 8, കാസർകോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകൾ പരിശോധിച്ചു. 178481 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഇതിൽ 60124 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നു മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളത് 6029. ഇതുവരെ ആകെ 275900 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ഇതിൽ 7610 ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 88903 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 84454 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 285 ആണ്. ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ പുല്ലൂർ തെക്കുംപറമ്പിൽ വീട്ടിൽ ഷിജു (46,) വിന് കോ വിഡ് സ്ഥിരീകരിച്ചു. ന്യൂമോ ണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ച് കുരിയച്ചിറയിലെ കോർപ്പറേഷൻ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിച്ചു.

ഇരിങ്ങാലക്കുട കേരള ഫീഡ്‌സിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ 2 പേർ (51, പുരുഷൻ), (50, പുരുഷൻ), കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷൻ), ഇരിങ്ങാലക്കുട കെ എസ് ഇ യിൽ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷൻ), (54, പുരുഷൻ), പുല്ലൂർ സ്വദേശികളായ 2 പേർ (55, സ്ത്രീ),

പൊറത്തിശ്ശേരി സ്വദേശി അതിഥി തൊഴിലാളിയായ. ചേർത്തല സ്വദേശിയിൽ നിന്ന് രോഗം ബാധിച്ച ചേർത്തലയിൽ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി, ചെന്നൈയിൽ നിന്ന് മടങ്ങിയ രോഗിയിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായ തൃശൂർ സ്വദേശി എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജൂലൈ 1 ന് റിയാദിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി , ജൂലൈ 3 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി,

ജൂലൈ 11 ന് ബാംഗ്‌ളൂരിൽ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി, ജൂലൈ 4 ന് ഹൈദരാബാദിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി , ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ , ജൂൺ 30 ന് കോയമ്പത്തൂരിൽ നിന്ന് വന്ന മായന്നൂർ സ്വദേശി , ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (2 വയസ്സുള്ള ആൺകുട്ടി), ജൂൺ 29 ന് റിയാദിൽ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസ്സുള്ള ആൺകുട്ടി, ജൂലൈ 1 ന് കോയമ്പത്തൂരിൽ നിന്ന് വന്ന 15 വയസ്സുളള ആൺകുട്ടി, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി , ജൂലൈ 7 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി, പൂനെയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി ,

ജൂൺ 17 ന് അബുദാബിയിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശ , ജൂലൈ 13 ന് റിയാദിൽ നിന്ന് വന്ന പാവറട്ടി സ്വദേശി, ജൂലൈ 13 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി , ജൂൺ 15 ന് ദമാമിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി , ജൂലൈ 5 ന് മുംബെയിൽ നിന്ന് വന്ന മാപ്രാണം സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ച 259 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13635 പേരിൽ 13354 പേർ വീടുകളിലും 281 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 47 പേരെയാണ് വെളളിയാഴ്ച (ജൂലൈ 17) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 718 പേരെ വെളളിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1065 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച (ജൂലൈ 17) 937 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 18802 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 16972 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1830 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 8165 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച (ജൂലൈ 17) 405 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 50417 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 164 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെളളിയാഴ്ച (ജൂലൈ 17) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.