തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോ വി ഡ്..

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 06) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോ വി ഡ്- 19. സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് ലൈവിലൂടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പറഞ്ഞത്. 167 പേർ രോഗമുക്തി നേടി. രണ്ടു മരണം16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (35, പുരുഷൻ), ജൂൺ 17 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (29, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന പാലിയേക്കര സ്വദേശി (29, പുരുഷൻ), ജൂൺ 16 ന് ഉക്രെയിനിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (20, പുരുഷൻ), ജൂൺ 23 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (35, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന എടക്കുളം സ്വദേശി (36, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് വന്ന ബി എസ് എഫ് ജവാൻ (54), ജൂൺ 24 ന് കുവൈറ്റിൽ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി (41, പുരുഷൻ), ജൂൺ 23 ന് ദമാമിൽ നിന്ന് വന്ന കോലഴി സ്വദേശി (28, പുരുഷൻ),

ജൂൺ 28 ന് റിയാദിൽ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി (35, പുരുഷൻ), ജൂൺ 15 ന് മുംബൈയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (13 വയസ്സുള്ള ആൺകുട്ടി), ജൂൺ 28 ന് ഖത്തറിൽ നിന്ന് വന്ന മേത്തല സ്വദേശി (44, പുരുഷൻ), ജൂലൈ 01 ന് ജിദ്ദയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (42, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (61, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥീരികരിച്ച 188 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17393 പേരിൽ 17171 പേർ വീടുകളിലും 222 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 9 ബിഎസ്എഫ് ജീവനക്കാരെ ഗുരുവായൂർ കൗസ്തുഭത്തിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി. കോവിഡ് സംശയിച്ച് 23 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 18 പേരെ ഡിസ്ചാർജ് ചെയ്തു. അസുഖബാധിതരായ 298 പേരേയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്.