
ഗവ.മെഡിക്കൽ കോളേജിലെ വൃക്കരോഗബാധിതരെ ദുരിതത്തിലാക്കി വീട്ടിലിരുന്ന് ഡയാലിസ് ചെയ്യുന്നതിനുള്ള മരുന്ന് തീർന്നു. ആശുപത്രിയിൽ വരാതെ വീട്ടിലിരുന്ന് സ്വന്തമായി ഡയാലിസിസ് നടത്തുന്ന നൂറോളം പേരാണ് ഇതോടെ ദുരിതത്തിലായത്. കാരുണ്യ വഴി സൗജന്യമായി ലഭിച്ചിരുന്ന ഈ മരുന്ന് ഇപ്പോൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മറ്റു ഡയാലിസിസിൽനിന്ന് വ്യത്യസ്തമായി ഇവർ എല്ലാ ദിവസവും ഡയാലിസിസ് നടത്തണം. ഒരുമാസം ശരാശരി 25,000 രൂപ ചെലവ് വരും. എന്നാൽ, മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുന്ന പാവപ്പെട്ടവർക്ക് ഇത്രയും തുക താങ്ങാനാകില്ല. അടിയന്തരമായി മരുന്ന് നൽകിയില്ലെങ്കിൽ ഇവരുടെ ഡയാലിസിസ് മുടങ്ങിയേക്കും.