
തൃശ്ശൂർ പൂരത്തിന്റെ നിലവിലുള്ള തറവാടക സംബന്ധിച്ച പ്രതിസന്ധിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി , പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയിൽ നിലവിലുള്ള പ്രദർശന തറവാടകയിൽ പൂരം നടത്തണമെന്ന മുഖ്യമന്തിയുടെ ആവശ്യം അംഗീകരിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരമായി.
വർദ്ധിപ്പിച്ച തറവാടക രണ്ടര കോടിയാണെങ്കിലും നിലവിൽ 42 ലക്ഷമായിതന്നെ നിശ്ചയിച്ചാണ് ചർച്ചയിൽ തീരുമാനമായത്. പ്രതിസന്ധിയിൽ ബിജെപിയും കോൺഗ്രസും രാഷ്ട്രീയപരമായി ഇടപെട്ടിരുന്നു.
ചർച്ചയിൽ റവന്യൂ മന്ത്രി രാജൻ , ടി എൻ പ്രതാൻ എം പി, കൂടാതെ ചില മന്ത്രിമാരും പങ്കെടുത്തിരുന്നു.