
തൃശൂർ : ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസിനെയാണ് (57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം.
തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്ക (75) ൻ്റെ പ്രതി കവർന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടർന്ന് വിശക്കുന്നു എന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ പ്രതി തന്റെ തനി സ്വരൂപം പുറത്തെടുത്തു.
വയോധികയുടെ മുഖത്തടിച്ച പ്രതി മൂന്നര പവൻ തൂക്കമുള്ള മാല കവർന്ന് കടന്നുകളയുകയായിരുന്നു. നിരവധി സിസിടിവികൾ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പെരുമ്പാവൂരിൽ നിന്നാണ് പ്രതി പിടിയിലായത്.