തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പോലീസ് പിടിയിൽ.

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂർ: തിരൂരിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കൂമൻ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂർ നീലേശ്വരം സ്വദേശി പുതുശേരി വീട്ടിൽ (44) ജോളി വർഗ്ഗീസിനെയാണ് വിയ്യൂർ പോലിസും സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീമും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 24ന് പുലർച്ചെ 5.45 നാണ് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വീട്ടമ്മയെ പുറകിൽ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്.

മാല പൊട്ടിക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഒടുവിൽ വലയിൽ കുടുക്കുകയുമായിരുന്നു.

വിയ്യൂർ പോലീസും, സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീം അംഗങ്ങളും ചേർന്ന് സംയുക്തമായി നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവം നടന്ന് ദിവസങ്ങൾക്കകം പ്രതിയെ മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്നും പിടികൂടിയത്.