
ദേശിയ പാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ അപകട സാധ്യതകൾ കൂടിവന്നതും നാട്ടുകാരുടെ അടിപ്പാത വേണമെന്നുള്ള ആവശ്യകത നിരന്തരം ശക്തമായി കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സർവേ ആരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മുടിക്കോടും കല്ലിടുക്കുമാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ സ്വാകാര്യ കൺസൾട്ടിങ് കമ്പനിയുടെ സർവേ.
സർവേ മാനദണ്ഡങ്ങൾ ഒത്തുചേർന്നു വന്നാൽ മാത്രമേ ഇവിടങ്ങളിൽ അടിപ്പാത ആവശ്യം നടപ്പിലാക്കാൻ സാധിക്കുവത്രെ.
തിരക്കുള്ള സമയങ്ങളിൽ 7000 വാഹനങ്ങൾ ഇടമുറിഞ്ഞു കടക്കുന്നുണ്ടോ എന്നത് ഉൾപ്പടെ റോഡ് മുറിഞ്ഞു കടക്കുന്ന വാഹനങ്ങളുടെ തിരക്കും ആകെ എണ്ണവും സർവേ മാനദണ്ഡങ്ങളിൽ പ്രധാനമാണ്. ഒരു ചരക്ക് ലോറി 3 ചെറിയ വാഹനങ്ങളായി പരിഗണിക്കുകയും ചെയ്യും.
നിലവിലെ സാഹചര്യത്തിൽ ഈ മാനദണ്ഡങ്ങൾ കടന്ന് സർവേ ഫലം വരുക എന്നത് ഒരു വലിയ കടബ തന്നെയാണെന്നാണ് പൊതുവായ വിലയിരുത്തൽ..