
പുണെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരണം. ചാവക്കാട് സ്വദേശി 22 വയസ്സുള്ള യുവാവാണ് മങ്കിപോക്സ് ബാധിച്ച് മരിച്ചത്. യു.എ.ഇയിൽ നിന്ന് വരുമ്പോൾ പനിയുണ്ടായിരുന്നു അവിടെ ഡോക്ടറെ കാണിച്ചു പരിശോധനകൾ നടത്തി. രോഗവിവരം നാട്ടിൽ പറഞ്ഞില്ല.
ജൂലൈ 22 നാണ് നാട്ടിലെത്തി 4 സുഹൃത്തുക്കളാണ് വിമാനത്താവളത്തിൽ നിന്നും നാട്ടിലേക്ക് എത്തിച്ചത്. വീട്ടിൽ ഉമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. വന്നതിന്റെ അടുത്ത ദിവസം കൂട്ടുകാരുമൊത്ത് പന്ത് കളിച്ചു.
ജൂലൈ 27ന് കുഴഞ്ഞ് വീണത് തുടർന്ന് ചാവക്കാട് ആശുപത്രിയിലേക്ക് കൊണ്ടു പോയി അവിടെ നിന്ന് തൃശ്ശൂർ ദയ ആശുപത്രിയിലെത്തിച്ചു. ജൂലൈ 31 പുലർച്ചെ മരണം സംഭവിച്ചു. പന്ത്രണ്ടോളം പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.