സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്‌ളൈറ്റുകൾ എട്ട് ആഴ്ച്ചത്തേയ്ക്ക് നിരോധിച്ചു. എട്ട് ആഴ്ചയിൽ സ്‌പൈസ് ജെറ്റ് വിമാനം നിരീക്ഷണത്തിലാ യിരിക്കും. വിമാനത്തിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതിനെ തുടർന്നാണ് നടപടി. എട്ട് ആഴ്ച്ചയ്ക്ക് ശേഷം വിലക്ക് പിൻവലിക്കണമെങ്കിൽ അധിക ഭാരം വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടെന്ന് സ്‌പൈസ് ജെറ്റ് തെളിയിക്കണം. കൂടാതെ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യാനും പാടില്ല.
അടുത്തിടെ ഡിജിസിഎ അധികൃതർ സ്‌പൈസ് ജെറ്റ് വിമാനത്തിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ജൂലൈ ഒൻപത് മുതൽ 13 വരെ സ്‌പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിലാണ് പരിശോധ നടത്തിയത്. സുരക്ഷാ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിംഗ് തിങ്കളാ്ച രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.18 ദിവസത്തിനകം എട്ട് തവണ സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ