ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരമുള്ള സ്പെഷ്യൽ കോമ്പിങ്ങിനിടെയാണ് പ്രതി പിടിയിലായത്. 2004 നാല് ഒക്ടോബറിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വീട് എടുത്ത് സ്ത്രീകളെ താമസിപ്പിച്ച് പെൺ വാണിഭം നടത്തി എന്നാണ് ഇയാൾ ക്കെതിരെയുളള കേസ്. ഈ കേസിൽ പിടിയിലായ ശേഷം മുങ്ങിയ ഇയാൾ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കോടതി ഇയാൾക്കെതിരെ സമൻസ് പുറപ്പെടുവിച്ചെങ്കിലും ഹാജരായിരുന്നില്ല. ശനിയാഴ്ച രാത്രി ചേർപ്പ് ഇൻസ്പെക്ടറും സംഘവും ആലുവ കുന്നുകരയിലെവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ടൗണിൽ നിന്നും ദൂരെയായുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
കുന്നംകുളം, ഒല്ലൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. കവർച്ചാ കേസ്സിലും ഇയാൾ പ്രതി ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.