തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന…

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയും, ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും,കുടിവെള്ളം പരിശോധന നടത്താതെയും പ്രവർത്തിച്ചതിന് ഉസ്താദ് ഹോട്ടലിന് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

അപ്പത്തരം ഹോട്ടലിൽ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും പിഴ ഈടാക്കുകയും നോട്ടീസ് നൽകി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് മനാഫ് തട്ടുകടയിൽ നിന്ന് പിഴ ഈടാക്കി. മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ഇല്ലാത്തതിന് അമ്മാസ് ഹോട്ടലിൽ നിന്ന് പിഴ ഈടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.. ശുചിത്വം പാലിക്കാത്തതിനാൽ ബർക്കത്ത് ഹോട്ടലും, മലിനജല സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തണൽ ഹോട്ടലും അടപ്പിച്ചു.

ഗ്രാമപ്പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും, ശുചിത്വം ഇല്ലാതെയും, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും, കുടിവെള്ളം യഥാസമയം പരിശോധന നടത്താതെയും പ്രവർത്തിച്ചതിന് വിവിധ സ്ഥാപനങ്ങളിൽ നിന്നായി 3000 രൂപ പിഴ ചുമത്തി.

പരിശോധനക്ക് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി.ഹനീഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം.വിദ്യാസാഗർ, തളിക്കുളം പഞ്ചായത്ത് ജീവനക്കാരായ പി.വി. ആര്യശ്രീ,എ. എം.റിഹാസ്, എൻ.ആർ.ജീഷ്‌മ എന്നിവർ നേതൃത്വം നൽകി.