
തൃMCശ്ശൂർ : സെർവർ തകരാറു മൂലം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. സബ്സിഡി സാധനങ്ങൾക്ക് ഓൺലൈനായിത്തന്നെ ബില്ല് നൽകണമെന്നതിനാൽ പ്രതിസന്ധി രൂക്ഷമാണ്.
നാലുദിവസമായി കേരളത്തിലെ എല്ലാം സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഇതാണ് സ്ഥിതി. ഇടയ്ക്ക് സെർവർ ശരിയാകുമ്പോൾ മാത്രമാണ് സാധനങ്ങൾ വിതരണം ചെയ്യാനാകുന്നത്.
പലപ്പോഴും സെർവർ ശരിയാകുന്നതും കാത്ത് ആളുകൾ ഔട്ട്ലെറ്റുകൾക്കു മുന്നിൽ കാത്തുനിൽക്കേണ്ടിവരുന്നു. ശരിയായാൽതന്നെ ബില്ലടിക്കാൻ കൂടുതൽ സമയവും വേണ്ടിവരുന്നു. പലരും സാധനങ്ങൾ വാങ്ങാതെ മടങ്ങുന്നുണ്ട്.
പയർ, പഞ്ചസാര, കടല, വെളിച്ചെണ്ണ തുടങ്ങി 13 ഇനങ്ങളാണ് കുറഞ്ഞ നിരക്കിൽ സപ്ലൈകോ വിതരണം ചെയ്യുന്നത്. പഞ്ചസാര പൊതുവിപണിയിൽ 39 രൂപയാണെങ്കിൽ ഇവിടെ 22 രൂപ മാത്രമാണ്. മട്ട അരി കിലോയ്ക്ക് 24 രൂപയാണ് സപ്ലൈകോ ഔട്ട്ലെറ്റിൽ. ജയ, കുറുവ ഇനം അരിക്ക് 25 രൂപയാണ്.