അറുപത്തെട്ടു വയസ്സു പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസ് പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.

വീട്ടുജോലി വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം നൽകി അറുപത്തെട്ടുക്കാരിയെ പീഡിപ്പിച്ച കേസിൽ പുത്തൂർ ചെറുകുന്ന് ഐ ക്യനഗറിൽ താമസിക്കുന്ന അടൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് സി.എസ് അമ്പിളി പത്തുവർഷം കഠിന തടവിനും10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചത്.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലി വാങ്ങിതരാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി സ്ത്രീയെ കൊണ്ടുപോയത്. പീഡനത്തിനു ശേഷം സ്ത്രീയുടെ ബാഗും അതിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും പ്രതി തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻസ്പെക്ടർ ബെന്നി ജേക്കബ്ബാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സുധീരൻ പി.ഡി, സിനോജ്. എസ്, ഉമാദേവി സി.ടി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രീത് എസ്, ഷീജ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ജോൺസൻ ടി. തോമസ് ഹാജരായി