കേച്ചേരിയിൽ യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം.

കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്.

ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ലഹരി ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളുമായി പലപ്പോഴും വഴക്കുകളും പതിവായിരുന്നു. ഇതേ ചൊല്ലി ഉണ്ടായ വിഷയങ്ങളാണ് ഫിറോസിൻ്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.

വീടിന്റെ ഉമ്മറത്ത് ഉറങ്ങിക്കിടന്ന പായിൽ വിരിച്ച തുണിയിൽ രക്തം കണ്ടെത്തിയിട്ടുണ്ട്. ഫിറോസ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പോലീസിൻറെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു