ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…

തിരുവല്ല: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കിയിട്ടുണ്ട്.

1- നിലവിലെ വെര്‍ച്ച്വല്‍ ക്യൂ സംവീധാനം വഴി മാത്രമാവും ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കുക. 2- ബുധനാഴ്ച്ച മുതല്‍ 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ വകുപ്പ് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3- ഇതിനായി ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിക്ക് തന്നെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 4- നിലക്കല്‍ മുതല്‍ നിശ്ചിത എണ്ണം ഭക്തരെ മാത്രമേ പമ്പയിലേക്കും തുടര്‍ന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ.

thrissur news

5- ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന സമയത്ത് മാത്രമാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. 6- മണ്ഡല പൂജക്കും 5000 പേര്‍ക്ക് മാത്രമേ ദർശനത്തിന് അനുമതി ഉണ്ടാകുകയുള്ളൂ. 7- 5000 പേര്‍ക്കുള്ള ശുചിമുറി സംവീധാനം, വെള്ളം, കോ വിഡ് മാനദണ്ഡ പ്രകാരം ക്യൂ നില്‍ക്കുന്നതിനുള്ള സൗകര്യം, ഇവരെ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കല്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

8- ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സന്നിധാനത്ത് വിരി വക്കുന്നതിനും തങ്ങുന്നതിനുമുള്ള അനുമതിയില്ല. 9- ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഭക്തര്‍ അതാത് ദിവസം തന്നെ മടങ്ങിപ്പോകുന്ന ത് ഉറപ്പ് വരുത്തും. 10- കോ വിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നട തുറന്നിരിക്കുന്ന 14 മണിക്കൂറില്‍ 10 മണിക്കൂറാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്.

11- ഒരു മണിക്കൂറില്‍ അഞ്ഞൂറ് പേര്‍ക്ക് ദര്‍ശനമെന്ന നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. 12- നിലവില്‍ സന്നിധാനത്തുള്ള പോലീസിനെ ഉപയോഗിച്ച് തന്നെയാവും 5000 പേരെത്തുമ്പോഴും സന്നിധാനത്തെ നിയന്ത്രണങ്ങള്‍. 13- അടിയന്തിര സാഹചര്യം വേണ്ടിവന്നാല്‍ പത്തനംതിട്ട, മണിയാര്‍ എന്നിവിടങ്ങളില്‍ നിന്നും സേനാംഗങ്ങളെ സന്നിധാനത്ത് എത്തിക്കുന്നതിനും സംവീധാനമുണ്ട്.