
തൃശ്ശൂർ : ഇലക്ഷൻ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുമതി വാങ്ങണം. അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ട ഭരണാധികാരികളെ സമീപിക്കണം.
ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് ഒരു വാഹനം, മുൻസിപ്പാലിറ്റികളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പരമാവധി രണ്ട് വാഹനങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ, ജില്ലാ പഞ്ചായത്തിലേയും മുനിസിപ്പൽ കോർപ്പറേഷനിലേയും സ്ഥാനാർത്ഥികൾക്ക് പരമാവധി നാല് വാഹനങ്ങളും എന്ന തോതിലാണ് അനുമതി ലഭിക്കുക.
ഭരണാധി കാരികളിൽ നിന്നും അനുമതി ലഭിച്ച വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൊലീസ് അധികാരി (സ്റ്റേഷൻ ഹൗസ് ഓഫീസർ) നിന്നും അനുമതി ലഭ്യമാക്കേണ്ടതാണ്. രാത്രി ഒമ്പത് മണിക്കും രാവിലെ ആറ് മണിക്കും ഇടയിലുള്ള സമയത്ത് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം നടത്താൻ പാടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.