ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; നിറഞ്ഞൊഴുകി പെരിങ്ങൽക്കുത്ത് അണക്കെട്ട്..

rain-yellow-alert_thrissur

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനെത്തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ച് വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 424 മീറ്ററാ ണ്. എന്നാൽ,

ചാലക്കുടി നദീതടത്തിലെ പ്രളയഭീഷണി ഒഴിവാക്കാനായി സംഭരണജലനിരപ്പ് കുറയ്ക്കുന്നതിന് 419.40 മീറ്ററിൽ ക്രസ്റ്റ് ഗേറ്റുകൾ തുറന്നുവെച്ചു. ജലനിരപ്പ് 420 മീറ്ററിലെത്തിയ സാഹചര്യത്തിലാണു തുറന്നിരിക്കുന്ന ഷട്ടറുകളുടെ ഉള്ളിലൂടെ അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 58.53 ക്യുബിക് മീറ്റർ വെള്ളമാണു പുഴയിലേക്ക് ഒഴുക്കുന്നത്.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

പുഴയുടെ തീരത്ത് താമസി ക്കുന്നവരും താഴ്ന്ന പ്രദേശങ്ങ ളിലുള്ളവരും അതിജാഗ്രത പാ ലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പുഴയിലിറങ്ങുന്നതും മത്സ്യബന്ധനവും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഷോള യാറിൽ 88.8 എം.എം. മഴയും പെരിങ്ങൽക്കുത്തിൽ 63.4 എം.എം. മഴയുമാണ് ബുധനാഴ്ച ലഭിച്ചത്. ഇതോടെ അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുകയാണ്