സംസ്ഥാനത്ത് കോ വിഡ് വ്യാപനം വീണ്ടും രൂക്ഷമാകും എന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോക്ടർ രാജൻ കൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജനുവരി പതിനഞ്ചാം തീയതിയോടെ പ്രതിദിന കോ വിഡ് ബാധിതരുടെ എണ്ണം 9,000 വരെ ഉയരുവാനും. മരണനിരക്ക് 0.5ലേക്ക് ഉയരുവനും. ചികിത്സയിലുള്ള കോ വിഡ് ബാധിതരുടെ എണ്ണം 90,000 വരെ ഉയരാം.
അതേ സമയം സീറോ സർവ്വേ മൂന്നാംഘട്ടം കേരളത്തിൽ പൂർത്തിയായി. ഐ.സി.എം.ആർ നേരത്തെ നടത്തിയ തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ തന്നെയാണ് സർവ്വേ വീണ്ടും നടത്തിയത്. കോ വിഡ് ബാധിതരെ നിർണയിക്കാനുള്ള പരിശോധനകളിൽ ആർ. ടി. പി. സി. ആർ കുറയ്ക്കാനും ആന്റിജൻ കൂട്ടാനുമാണ് ഇപ്പോഴത്തെ തീരുമാനം. ആന്റിജൻ ആണ് കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുന്നത് എന്നാണ് വിലയിരുത്തൽ.