
കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് 2015 ല്‍ ബി.ജെ.പി ഭരണം നേടിയത്. എന്നാൽ ഇത്തവണ കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മി ന് ഭരണം. ബി.ജെ.പി ഭരണത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്.
ആറ് അംഗങ്ങളുള്ള ബി.ജെ.പിയായിരു ന്നു ഇത്തവണയും ഏറ്റവും വലിയ കക്ഷി. എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ബി.ജെ.പിയെ ഒഴിവാക്കാനായി കോണ്‍ഗ്രസ്, സി.പി.എം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രാജുവിനെ പിന്തുണയ്ക്കുക യായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജു ഉടന്‍ തന്നെ രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചതിനാലാണ് രാജി വെച്ചത് എന്നാല്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കാനാണ് സി.പി.എം രാജിവെച്ച തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.