തൃശൂർ പുതുക്കാട്, വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ ത ട്ടിയെടുത്തതായി പരാതി.

വ്യാജ സിം ഉപയോഗിച്ച് തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വർച്വൽ സിം ഉപയോഗിച്ചാണ് ഈ വൻ ഡിജിറ്റൽ തട്ടിപ്പ് നടന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്നുമാണ് പണം നഷ്ടമായത്.

പൊലീസിന്റെ അന്വേഷണത്തിൽ ഡൽഹി,ഝാർഖണ്ട്, അസം,എന്നിവിടങ്ങളിലെ ഐസി.ഐസി.ഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഷ്ടമായത് എന്നും കണ്ടെത്തിയിട്ടുണ്ട്. പണം ത ട്ടിപ്പിനായി ‘വർച്വൽ സിം’ ആണ് ഉപയോഗിച്ചത്. നിലവിലുള്ള സിമ്മിന്റെ ‘വ്യാജ സിം’ നിർമ്മിച്ച് ഒടിപി നമ്പർ ശേഖരിച്ചാണ് ഈ സംഘം പണം ത ട്ടിയെടുക്കുന്നത്.

Kalyan-videocall

ഒക്ടോബർ30 വെള്ളിയാഴ്ച ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഔദ്യോഗിക ഫോണിൽ സിം കാർഡ് നോട്ട് രജിസ്റ്റർഡ് എന്ന് കാണിച്ചു. നെറ്റ്‌വർക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജർ ശനിയാഴ്ച രാവിലെ കസ്റ്റമർകെയർ ഓഫിസിൽ നേരിട്ടെത്തിയപ്പോൾ ആണ് ത ട്ടിപ്പിനെ കുറിച്ച് അറിയുന്നത്. പണംപിൻവലിച്ച അക്കൗണ്ട് എല്ലാം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി തുടരുകയാണ്. റൂറൽ. എസ്.പി. ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്അന്വേഷിക്കുന്നത്.