കൊ വിഡ് രോഗിയായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ കട്ടിലിൽ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്. കൊവിഡ് രോഗിയായ ഇവരെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്ത സമ്മർദ്ദത്തെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൊ വിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകൾ പരിചരിക്കാൻ കൂടെ നിൽക്കാർ അനുവാദം ചോദിച്ചെങ്കിലും അധികൃതർ ഇതിനനുവദിച്ചില്ല.
രോഗം മൂർച്ചിച്ച് അബോധാ വസ്ഥയിലായ ഇവർ കട്ടിലിൽ നിന്ന് തറയിലേക്ക് വീണു. തലയ്ക്ക് മുറിവ് പറ്റിയതിനെ തുർന്ന് ഏഴ് തുന്നലിട്ടിട്ടുണ്ട്. എന്നാൽ കൈ കട്ടിലിൽ കെട്ടിയിട്ടിയ നിലയിലായിരുന്നു. കൂടാതെ കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കൾ പറയുന്നു. ഇതേ വാർഡിൽ ചികിത്സയിലുള്ള മറ്റു രോഗികൾ കെട്ടിയിട്ട നിലയിൽ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് ഇൗ വിവരം പുറംലോകം അറിഞ്ഞത്. കുഞ്ഞു ബീവിയെ ബന്ധുക്കൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.