
കൊച്ചി. പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് ഓരോ ഘട്ടങ്ങളിലായി ഇത് നീളുകയായിരുന്നു. ഓഗസ്റ്റ് 6നാണ് ടോൾ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് എൻഎച്ച്എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്ന മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോൾ വിലക്ക് നീട്ടുകയായിരുന്നു.