
പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തര വിറക്കിയത്. ഉത്തരവ് ഭേദഗതി ചെയ്ത ടോൾ പിരിവിന് അനുമതി നൽകണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെയും, കരാറുകാരുടെയും ആവശ്യം. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയിൽ തൃശൂർ കലക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപിച്ചു.
മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാം എന്നാണ് റിപ്പോർട്ടിലുള്ളത്. സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചില്ലെന്നും റിപ്പോർട്ട്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാവും ടോൾ പിരിവിനുള്ള അനുമതിക്കാര്യത്തിൽ ഡിവിഷൻ ബെഞ്ചിന്റെ അന്തിമ തീരുമാനം. ഇന്നലെ രാവിലെ മുതൽ ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ചും ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.