
പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് താഴെയുള്ള പ്രദേശം ജനവാസ മേഖലയാണ്. വഴിയോരത്ത് തള്ളുന്ന മാലിന്യങ്ങൾ താഴെ ജനവാസ മേഖലയിലേക്കും എത്തുന്നുണ്ട്. അറവു മാലിന്യങ്ങളും അപകടകരമായ രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് താഴേക്ക് എത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണ്. കിണറിലും കുളത്തിലും പാടത്തും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും വിഷം കലരുന്നത് വലിയ ഭിവിഷ്യത്തുകൾ ഉണ്ടാക്കും. കുതിരാനിൽ മാത്രമല്ല ദേശീയ പാതയോരങ്ങളിൽ മിക്കയിടത്തും ഇതു തന്നെയാണ് അവസ്ഥ.
റോഡിൽ തെരുവു വിളക്കുകളില്ലാത്തതിനാൽ ഇരുട്ടിന്റെ മറവിൽ പലയിടത്തും വ്യാപകമായി മാലിന്യം കൊണ്ടുവന്നിടുന്നുണ്ട്. പാണഞ്ചേരിയിലും ചെമ്പൂത്രയിലും സർവ്വീസ് റോഡിന്റെ വശങ്ങളിലും ചുവന്നമണ്ണിൽ പത്താം കല്ലിൽ തോട്ടിലേക്കും സ്ഥിരമായി മാലിന്യം തള്ളൽ നടക്കുന്നുണ്ട്. പകർച്ച വ്യാധികൾ പടരുന്ന ഇക്കാലത്ത് ഇതെല്ലാം ജനങ്ങളുടെ ജീവന് ആപത്താണ്.