
തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികൾ നിർത്തി.
പശുത്തൊഴുത്തിലെയും മറ്റും മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല. ഈ മാസം ആദ്യം പാൽപാത്രം നീക്കിവയ്ക്കാൻ ഒരു ജീവനക്കാരനോട് അധികൃതർ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. വിസമ്മതിച്ച ജീവനക്കാരനെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാല് ദിവസങ്ങൾക്ക് ശേഷവും തുടരുന്നത്. മൃഗങ്ങളും പക്ഷികളും പട്ടിണിയിൽ ആയത്തോടെ, വിദ്യാർഥികളെ ജോലിയേൽപ്പിച്ചിരി ക്കുകയാണ് സർവകലാശാല.