
പമ്പയിൽനിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗതപാത തുറക്കും. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി സജ്ജീകരിച്ചു. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാസൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
പമ്പാ സ്നാനം നടത്താനും ബലിതർപ്പണത്തിനും അനുമതിയുണ്ട്. പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമാണ് ഇതിൽ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.