
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ് 4 മുതൽ 9 വരെ) സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ദുരന്ത നിവാരണ നിയമം ഉപയോഗിക്കണ്ട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഓക്സിജൻ എത്തിക്കുന്നതിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
1- ടി.വി സീരിയൽ ഔട്ട്ഡോർ, ഇൻഡോർ ഷൂട്ടിങ്ങുകൾ നിർത്തിവെക്കും. 2- പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. 3- സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. 4- സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണം. 5- ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചക്ക് രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാൻ ബാങ്കുകാർ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 6-
നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു വെന്ന് ഉറപ്പു വരുത്താൻ വാർഡുകളിൽ 20 പേരടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. 7- പൊലീസിന്റെ സ്ക്വാഡുകൾ വാഹന പരിശോധനയും ശക്തമാക്കും. 8- ഓരോരുത്തരും സ്വയം ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണിത്. അതിനാൽ തന്നെ ‘സെൽഫ് ലോക്ഡൗൺ’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.