20 കോടിയുമായി യുവതി മുങ്ങി..

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്. തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടിയത് വ്യാജ ലോണുകൾ ഉണ്ടാക്കി.

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി..

മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പി.ഡബ്ല്യൂ.ഡി റോഡുകള്‍ തകര്‍ന്ന് 85.7 ലക്ഷം രൂപയുടെയും കെ.എസ്.ഇ.ബിക്ക് 31.922 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട് ഡാമുകള്‍ തുറന്നിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് അഞ്ച് ഷട്ടറുകള്‍, പൂമല നാലും, അസുരന്‍കുണ്ട് മൂന്ന് ഷട്ടറുകളിലൂടെയും ജലം ഒഴുക്കിവിടുന്നുണ്ട്.

ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി..

കോഴിക്കോട്: ചികിത്സയ്ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ച‌ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അറബിക്കടലിൽ ചക്രവാതചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം.

സ്‌കൂളിൽ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ചേരാമംഗലം മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്.

കാഞ്ഞാണി റോഡിൽ ഒളരി പള്ളിക്ക് സമീപമായി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. മുളങ്കുന്നത്ത്കാവ് മുൻ പഞ്ചായത്ത് അംഗം കാഞ്ചേരി വീട്ടിൽ സിന്ധുവിനാണ്. വീഴ്ചയിൽ തലക്ക് പരിക്കേറ്റു. മകൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്.

തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു..

തൃശ്ശൂർ ചെമ്പുക്കവിൽ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് ആണ് വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

ദേശീയപാതയിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു..

പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപാതയിലാണ് വിവിധ സ്ഥലങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം താണിപ്പാടം സെന്ററിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.

കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തികച്ചും അശാസ്ത്രീയമാണെന്ന് നാട്ടുകാർ. പഞ്ചായത്ത് റോഡിലെ കുഴികൾ അടയ്ക്കുന്ന ലാഘവത്തോടെയാണ് ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

പട്ടിക്കാട് സെന്ററിനും വഴുക്കുംപാറയ്ക്കും ഇടയിൽ നിരവധി സ്ഥലങ്ങളിൽ ഇപ്രകാരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലെ വെളിച്ചക്കുറവ് മൂലം രാത്രി സമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീഴുന്നതിന് സാധ്യത ഏറെയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിലയിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

ചരക്ക് ലോറി മറിഞ്ഞ് അപകടം..

ദേശീയപാത ചെമ്പൂത്രയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അലീസ് ആശുപത്രിക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറി നിയന്ത്രണം വിട്ട് ദേശീയപാതയിലെ അയൺ ക്രാഷ് ബാരിയറിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.

റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നു മുതൽ..

റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക.റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ സമരം ഇന്നു മുതൽ.

റേഷൻ മേഖലയോട് കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെയാണ് റേഷൻ കടകൾ അടഞ്ഞുകിടക്കുക.

പനന്തറയിൽ ബൈക്ക് തെന്നി മറിഞ്ഞ് അപകടം.

പുന്നയൂർക്കുളം: പനന്തറയിൽ
ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ നിലമ്പൂർ സ്വദേശി ദിലീപി (43)നാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റയാളെ കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു..

പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോlഷം നടക്ക‍ുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മ രിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മ രിച്ചത്.

വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മതിലിനടുത്തു കുട്ടികൾ കളി9ക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക്

error: Content is protected !!