സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
‘സാക്ഷര കേരളം’ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ..
രാജ്യത്തെ ഗാർഹിക പീഡന കേസുകൾ കൂടുതലും കേരളത്തിൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ യു പിയിലാകട്ടെ 2138 മരണങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. കേരളത്തിലെ ഗാർഹിഗ പീഡന കണക്കുകൾ കൂടുന്നതിന് കാരണം സാമൂഹികയും നിയമ പരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്.
ഇത്തരത്തിലുള്ള മരണത്തിൽ കുറവുള്ളതും ഇതുകൊണ്ടാണെന്നും അഭിപ്രായമുണ്ട്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 473 കേസുകളാണ്. ഇതിൽ 376 ഉം കേരളത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്. രണ്ടാമതുള്ള ജാർഖണ്ഡിൽ 67 കേസുകളും മധ്യപ്രദേശിൽ 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ മറ്റ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നൽകാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദർക്ക് അഭിപ്രായമുണ്ട്.
കേരളത്തിലെ ഈ കണക്കുകൾ ഒട്ടും ആശങ്ക ജനകമല്ലെന്നും സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് നിയമ വിദഗ്ദരുടെ അഭിപ്രായം. സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പതിനെട്ടാം സ്ഥാനത്താണ് കേരളം. 2022 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 12 കേസുകളാണ്.
തൃശൂര്‍ – കുറ്റിപ്പുറം പാത നാലുവരിയാക്കും..
തൃശൂര്‍-കുറ്റിപ്പുറം റോഡ് നാല് വരിപ്പാതയാക്കുന്നതിന് 96.47 കോടി രൂപ പദ്ധതിക്ക് ധന വകുപ്പ് അംഗീകാരം നൽകി അനുവദിച്ചു. നാല് വരി പാത പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. കെ.എസ്.ടി.പിയ്‌ക്കാ ണ് നിർവഹണ ചുമതല.
ജംഗ്‌ഷനുകളുടെ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചെറിയ പാലങ്ങൾ, നിരവധി കലുങ്കുകൾ, ഓട നിർമാണം, സ്ഥിരം തകർച്ച ഉണ്ടാകുന്ന മേഖലകളിൽ കോൺക്രീറ്റ് റോഡ്, റോഡിന് ഇരുവശവും ഇന്റർലോക്ക് നടപ്പാത, റോഡ് സുരക്ഷാ ഉപകരണങ്ങൾ, മാർക്കിങ്ങുകൾ, സുരക്ഷാ ബോർഡുകൾ, ദിശാ സൂചനകൾ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെയാണ് നവീകരണ പദ്ധതി.
ഗുരുവായൂരിൽ അംഗുലീയാങ്കം കൂത്ത് നാളെ മുതൽ..
ഗുരുവായൂർ : ക്ഷേത്രത്തിൽ മണ്ഡലകാലത്ത് നടത്തുന്ന അംഗുലീയാങ്കം കൂത്ത് വെള്ളിയാഴ്ച തുടങ്ങും. വെള്ളിയാഴ്ച രാവിലെ ശ്രീകോവിലിൽ നിന്ന് ഓതിക്കൻ നൽകുന്ന അഗ്നി കൂത്തമ്പലത്തിലെ ദീപത്തിൽ പകരുന്നതോടെ കൂത്ത് ആരംഭിക്കും.
പന്തീരടി പൂജയ്ക്കു മുൻപ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങും. ശ്രീലകത്തു നിന്ന് മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ശംഖ് തീർഥവും പ്രസാദവും നൽകും. ഗുരുവായൂർ ശ്രീലകത്തു നിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുന്നത് ഹനുമാനു മാത്രമുള്ള അവകാശമാണ്. ഹനുമാൻവേഷത്തിൽ രാമായണം കഥ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന അംഗുലീയാങ്കത്തിന് ഏറെ ആചാര പ്രാധാന്യമുണ്ട്.
വിവിധ കടകളിൽ മോഷണ ശ്രമം..
ചേർപ്പ് പാലയ്ക്കൽ മാർക്കറ്റ് പരിസരത്ത് വിവിധ കടകളിൽ മോഷണ ശ്രമം. കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ചാണ് മോഷണ ശ്രമം.
കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന; 430 ആക്ടീവ് കേസുകള്‍..
കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേർക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി.
ഇന്ത്യയിൽ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിന്‍ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതു കൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന; 430 ആക്ടീവ് കേസുകള്‍..
കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേർക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി.
ഇന്ത്യയിൽ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിന്‍ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതു കൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ..
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി ഡിസംബർ ഒമ്പതിനു രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
എറണാകുളം ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാൽ ഏതു ജില്ലകളിലും മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടിരുന്നു.
ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു സുരക്ഷാ ജീവനക്കാരനു പരുക്ക്..
വടക്കുന്നാഥ ക്ഷേത മൈതാനിയിൽ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ ജയനാരായന് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണു നായ്ക്ക്നാലിലെ ആൽമരം.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതായി പരാതി
തളിക്കുളം: മുഖ്യമന്ത്രിയുടെ നവകേരള
സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതായി പരാതി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.എം. മെഹബൂബിന്റെ പിതാവിന്റെ മരണാനന്തര ആവശ്യ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ജില്ലാ കോൺഗ്രസ്റ്റ് കമ്മറ്റി ജനറൽ സെക്രട്ടറി മാരായ സി.എം. നൗഷാദ്, നൗഷാദ് ആറ്റുപറമ്പത്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഐ. ഷൌക്കത്തലി, നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.എം. സിദ്ധിഖ്, ബ്ലോക്ക് ട്രെഷറർ ഹിറോഷ് ത്രിവേണി എന്നിവരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.
നാലു ദിവസം മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് ഇന്നും നാളെയും കൂടുതൽ മഴയ്ക്കു സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല
.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പൾമനോളജി വിഭാഗത്തിൽ ശ്വാസ കോശരോഗ ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങൾ തയാറാകുന്നു..
ശ്വാസകോശത്തെ ബാധിക്കുന്ന ഐഎൽ ഡി, ക്യാൻസർ എന്നിവ തുടക്കത്തിൽ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സഹായിക്കുന്ന എൻഡോ ബ്രോങ്കിയൽ അൾട്രാ സൗണ്ട് സിസ്റ്റം (ഇബിയുഎ സ്) എന്ന ഉപകരണമാണ് പ്രവർത്തനമാരംഭിച്ചത്. ആർഗോൺ പ്ലാസ്മ കോഗുലേഷൻ സിസ്റ്റം, ക്രയോബയോപ്സി സിസ്റ്റം എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 1.25 കോടി രൂപ മുടക്കിയാണ് ഈ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളത്
നവകേരള സദസ്സിന് ഒരുങ്ങി വടക്കാഞ്ചേരി..
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിന് ആരോഗ്യ സര്‍വകലാശാല മൈതാനത്ത് നടക്കുന്ന പ്രഭാത യോഗത്തിലും വടക്കാഞ്ചേരി നവകേരള സദസ്സിലുമെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് വടക്കാഞ്ചേരി. സ്ത്രീകള്‍ക്ക് പ്രത്യേകമായി മൂന്ന് കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരും സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥനും, തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.
തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
സംഘാടക സമിതികള്‍, വീട്ടുമുറ്റ യോഗങ്ങള്‍, മണ്ഡല വികസന സെമിനാറുകള്‍, കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം, നവകേരളം ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കൂട്ടയോട്ടം, വനിതകളുടെ ടൂവീലര്‍ റാലി, സൗഹൃദ ഫുട്‌ബോള്‍ മത്സരം, മെഗാ തിരുവാതിര, പഞ്ചഗുസ്തി മത്സരം, പാട്ടരങ്ങ്, കളരിപ്പയറ്റ്, തായ്കോണ്ടോ അഭ്യാസം, മെഹന്തി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കാല്‍നട പ്രചാരണ ജാഥ, വിളംബര ജാഥ , റോക്‌സ് ഓണ്‍ റോഡ്, കലാജാഥ, നവകേരള ദീപം തെളിയിക്കല്‍ തുടങ്ങിയ വേറിട്ട പ്രചാരണ പരിപാടികളാണ് നവകേരള സദസ്സിന് മുന്നോടിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ സംഘാടക സമിതി ഒരുക്കിയത്.
നവകേരള സദസ്സ് വേദിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. കൊള്ളന്നൂര്‍ ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്റും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. പാഴ്വസ്തുക്കള്‍ കൊണ്ട് സംഗീത വിരുന്ന് ഒരുക്കി ശ്രദ്ധേയരായ കൈപ്പറമ്പ് കൊള്ളന്നൂരിലെ കുട്ടികളുടെ സംഘം അവതരിപ്പിക്കുന്ന ‘ഡബ്ബാ ബീറ്റ്’ പരിപാടിയും നടക്കും.
നവകേരള സദസ്സിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. എഴുനൂറോളം വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.