
അനധികൃത കെട്ടിടങ്ങൾക്ക് (ചാവക്കാട്- വടക്കാഞ്ചേരി സംസ്ഥാന പാതയോരത്) കുന്നംകുളം റോഡ് സെക്ഷൻ, ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി.
പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്. വെള്ളറക്കാട് പള്ളി പരിസരം, പന്നിത്തടം, വെള്ളറക്കാട് പഞ്ചായത്ത് പരിസരം, എന്നിവിടങ്ങളിലാണ് കൈയേറ്റം കണ്ടെത്തിയത്. പല കെട്ടിടങ്ങളിലെയും മുന്നിലെ ഷീറ്റ് നവീകരണം നടന്ന പന്നിത്തടം- പാഴിയോട്ടുമുറി പാതയിൽ റോഡിലേക്ക് കയറ്റിയിട്ടതായി അസി. എൻജിനീയ റുടെ പരിശോധനയിൽ കണ്ടെത്തി.
കൈയേറ്റങ്ങൾ ഒഴിപ്പിച്ചാണ് സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി നിർമാണം നടന്നത്. പഴയ കെട്ടിടങ്ങളുടെ മുൻവശം പാത നിർമാണം പൂർത്തിയായ ഉടൻ മോടിപിടിപ്പിച്ചു. കൂടാതെ റോഡുവരെ ഭൂരിഭാഗം കടയുടമകളും ഷീറ്റിട്ട് അനധികൃത നിർമാണവും നടത്തി. ഉപഭോക്താക്കളു ടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വെള്ളറക്കാട് സ്വദേശി ടി.കെ. മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.