കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെളിയന്നൂർ സ്വദേശി വിവേകിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു…

തൃശ്ശൂർ: നിരവധി കൊലപാതകങ്ങളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വെളിയന്നൂർ സ്വദേശി വിവേകിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും തുടർക്കഥയായത്തിന്റെ പശ്ചാത്തലത്തിൽ, തൃശ്ശൂർ ഡി.ഐ.ജി യുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ റേഞ്ചർന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. തൃശ്ശൂർ സിറ്റി കമ്മീഷണർ ആദിത്യ ഐ.പി.എസി.ന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ എസ് ഷാനവാസ് ആണ് വിവേകിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്.

തൃശൂർ ഈസ്റ്റ് പോലീസാണ് കാപ്പ നിയമ പ്രകാരം വിവേകിന് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 ജൂൺ ഇരുപത്തിനാലാം തീയതി ശക്തൻ സ്റ്റാൻഡിനു സമീപം ബിനോയ് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലും, രണ്ട് വധശ്രമക്കേസിൽ മയക്കുമരുന്ന് കേസിലും ഏഴോളം അടിപിടി കേസിലും, പ്രതിയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ടുമാസം മുമ്പാണ് വിവേക് ജയിലിൽ നിന്നും ഇറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു.