
തൃശ്ശൂർ : കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെമീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്,സുമി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കാറിന്റെ ബോണ്ണറ്റിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. കോ വിഡ് പരിശോധനക്ക് ശേഷം വിയ്യൂർ ജയിലിന്റെ കോ വിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലിലായിരുന്നു ഷെമീറിനെ താമസിപ്പിച്ചിരുന്നത്.
കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീറിനെ ചികിത്സയിൽ പ്രവേശിപ്പികയായിരുന്നു വെന്നാണ് പോലീസ് വ്യക്തമാക്കിയി രുന്നത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഷെമീർ ഈ മാസം ഒന്നിന് തൃശൂർ മെഡിക്കൽ കോളേജിൽ ഷെമീർ മരണപ്പെടുക യായിരുന്നു.
പ്രതി ക്രൂര മർദ്ദനം മൂലമാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇടത്തു നെഞ്ചിൽ ഏഴോളം വാരിയെല്ലുകൾ പൊട്ടുകയും മർദ്ദനം നിൽക്കുകയും ചെയ്തിട്ടുണ്ട് . ശരീരത്തിൽ 40 ഇടങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇതിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമായി കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ പിൻഭാഗതായി ശക്തമായ അടിയേറ്റ് രക്തം പുറത്ത് പോയിട്ടുണ്ട്. ഇത് ലാത്തികൊണ്ടുള്ള മർദനമാകാനാണ് സാധ്യത കല്പിക്കപ്പെടുന്നത്.