പ്രോജക്ട് ഫ്‌ളോട്ട് (PROJECT FLOAT) പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടനെല്ലൂര്‍ ശ്രീ.സി. അച്യുതമേനോന്‍ കോളേജില്‍ റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.

    ജലാശയത്തില്‍ വീണുള്ള മുങ്ങി മര ണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും തുടക്കം കുറിക്കുന്ന പ്രോജക്ട് ഫ്‌ളോട്ട് (PROJECT FLOAT) പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടനെല്ലൂര്‍ ശ്രീ.സി. അച്യുതമേനോന്‍ കോളേജില്‍ റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.

    കോളേജുകളിലും സ്‌കൂളുകളിലുമെല്ലാം ദുരന്തനിവാരണ ക്ലബുകള്‍ക്ക് രൂപം നല്‍കി മുങ്ങി മ രണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്ന ആശയമാണ് ജില്ലാ ഭരണകൂടം മുന്നോട്ടുവെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സാക്ഷരതയിലൂടെ ഏത് ദുരന്തത്തെയും നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

    കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജില്ലയിൽ ജലാശയങ്ങളില്‍ വീണ് മരണ പ്പെട്ടവരുടെ എണ്ണം 131 ആണ്. സംസ്ഥാനത്താകെ പരിശോധിക്കുമ്പോള്‍ ആയിരത്തോളം മുങ്ങിമരണങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രമായി നടന്നെന്നും മന്ത്രി പറഞ്ഞു.

    ദുരന്ത സമയത്ത് നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചുള്ള അറിവില്ലായ്മ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മുങ്ങി മര ണം തടയാനുള്ള ജീവന്‍ രക്ഷാ മാര്‍ഗങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ നീന്തല്‍ പരിശീലനം നല്‍കും.

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പിന്തുണയോടെ ആയിരിക്കും പരിപാടി നടക്കുക. ഇതോടൊപ്പം അപകടത്തില്‍ പെട്ട ആളെ എങ്ങനെ രക്ഷിക്കാം എന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ അവബോധം നല്‍കാന്‍ ഇതിന് പര്യാപ്തമായ വിധത്തില്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

    ജില്ലയില്‍ നേരത്തെ ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്ന ജലാശയങ്ങള്‍, കായലുകള്‍, കിണറുകള്‍ എന്നിവ തിട്ടപ്പെടുത്തും. പ്രാദേശിക തലത്തിൽ ഫയര്‍ ആന്റ് റസ്‌ക്യൂ, പഞ്ചായത്ത്, സിവില്‍ ഡിഫന്‍സ്, വോളണ്ടിയര്‍മാര്‍, നീന്തലറിയാവുന്ന തദ്ദേശീയരായ ജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജാഗ്രതാ സമിതികൾ രൂപീകരിക്കും.

    സമൂഹത്തില്‍ മുങ്ങിമ രണം തടയാനുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, മുങ്ങി മര ണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും പരിശീലന പരിപാടികളുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

    നീന്തല്‍ പരിശീലനം, ജലസുരക്ഷ അവബോധം സൃഷ്ടിക്കല്‍, ജീവന്‍രക്ഷാ നൈപുണ്യങ്ങളുടെ പരിശീലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തുടര്‍ പരിശീലനങ്ങളും നടക്കും.

    Kalyan thrissur vartha

    ജില്ലാഭരണകൂടത്തിനൊപ്പം പബ്ലിക് റിലേഷന്‍സ്, ഫയര്‍ ആന്റ് റസ്‌ക്യു തുടങ്ങി വകുപ്പുകളുടെ സഹകരണത്തോടെ മുങ്ങിമരണ പ്രതിരോധവും ലഘൂകരണവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ വീഡിയോകള്‍, ഡോക്യുമെന്ററികള്‍ എന്നിവ തയ്യാറാക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സഹായത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും.

    ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കുന്നതിന് രക്ഷാപ്രവര്‍ത്തനത്തിനുള്ള പരിശീലനം, പൊതുജനങ്ങള്‍ക്കായി മു ങ്ങിമര ണ ലഘൂകരണ ബോധവല്‍ക്കരണ പരിപാടികള്‍, തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍, പ്രദര്‍ശന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.