ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക.

ആശങ്കകൾ അസ്ഥാനത്താക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക. പൂരദിവസം രാവിലെ ഏഴിനാണു ചെമ്പുക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഒമ്പതോടെ വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനട വഴി ഉള്ളിൽ പ്രവേശിക്കും. പത്തരയോടെ മേളം അവസാനിച്ച് തെക്കേഗോപുരം വഴി പുറത്തിറങ്ങും. അതുവരെ രാമനും എഴുന്നള്ളിപ്പിനൊപ്പം ഉണ്ടാകും.